കൊറോണ; അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു

അബൂദബി: അബൂദബിയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.

കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുകയായിരുന്നു പ്രിന്‍സി. കഴിഞ്ഞദിവസമാണ് മരിച്ചത്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ് പ്രിന്‍സി.

മാര്‍ത്തോമ്മ ഇടവകാംഗമാണിവര്‍. മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു. അബൂദബിയില്‍ കഴിഞ്ഞദിവസം ഒരു സാമൂഹിക പ്രവര്‍ത്തകനും കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. തൃശൂര്‍ തിരുവത്ര സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ പി.കെ കരീം ഹാജി (62) യാണ് മരിച്ചത്.

വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു അദ്ദേഹം. അബൂദബി ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അബൂദബിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version