ചെറിയകുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി, ശേഷം പള്ളിയിലേക്ക്; ചാവേറിന്റെ വേറിട്ട ദൃശ്യങ്ങള്‍

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 359 ആയി. സന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ കയറിയ ചാവേറിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പുറത്ത് ബാഗിട്ട് വരുന്ന ചാവേര്‍ പള്ളിക്ക് പുറത്ത് ചെറിയ പെണ്‍കുട്ടിയെ കാണുന്നതും അവളുടെ തലയില്‍ വാത്സല്യത്തോടെ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം നല്ലവനായി പള്ളിക്കുള്ളിലേക്ക് കടക്കുകയും ചെയ്തു. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയിലെ ഉന്നതരെ നീക്കം ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം മുന്‍കൂര്‍ സൂചനകളുണ്ടായിട്ടും ആക്രമണം തടയാതിരുന്നതിനാണ് നടപടി.

ഈ സൂചനകള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും ഗുരുതരപിഴവാണ് ഉണ്ടായതെന്നും സിരിസേന പറഞ്ഞു. ആക്രമണത്തില്‍ മരണം 359 ആയി. ഇതില്‍ 39 പേര്‍ വിദേശികളാണ്. അതേസമയം ചാവേറാക്രമണം നടന്ന പള്ളികള്‍ കനത്ത കാവലിലാണ്. നഗരങ്ങളും തെരുവുകളും പട്ടാളത്തിന്റെ നിരീക്ഷണത്തിലാണ്.

Exit mobile version