നാശം വിതച്ച് ഇദായ് ചുഴലിക്കാറ്റ്; മരണ സംഖ്യ ഉയര്‍ന്നേക്കും

15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നിന്റേയും സര്‍ക്കാരിന്റേയും വിലയിരുത്തല്‍

ഹരാരെ: സിംബാബ്വേയിലും മൊസാംബിക്കിലും ഉണ്ടായ ഇദായ് ചുഴലിക്കാറ്റ് 120 അധികം ആളുകള്‍ മരണപ്പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ ഒലിച്ചുപോയി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി കൃഷി സ്ഥലങ്ങള്‍ നശിച്ചു.

നിരവധി പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്ത് തുടങ്ങിയ ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ശക്തമായ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നിന്റേയും സര്‍ക്കാരിന്റേയും വിലയിരുത്തല്‍.

കനത്ത് വെളളപ്പെക്കത്തില്‍ രക്ഷ നേടാനായി നിരവധി പേര്‍ മലമുകളില്‍ അഭയം പ്രാപിച്ചു. വീടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മലമുകളിലേക്ക് ഓടിക്കയറിയവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്.

Exit mobile version