ജാക്‌സനെ മരണത്തിലേക്ക് തള്ളിവിട്ടത് അനാവശ്യ ആരോപണങ്ങള്‍.. സ്ത്രീ വിഷയത്തില്‍ അദ്ദേഹം തല്‍പരനായിരുന്നു, എന്നാല്‍ കുട്ടികളോട് ബഹുമാനവും.. രക്ഷിതാക്കള്‍ കുട്ടികളെ ഇരകളാക്കി മൈക്കിള്‍ ജാക്‌സന്റെ മുന്‍ കാമുകി

വാഷിംഗ്ടണ്‍: വിഖ്യാത പോപ്പ് ഗായകനും ഡാന്‍സറുമായ മൈക്കള്‍ ജാക്‌സനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ പൊളിച്ചടുക്കി കാമുകിയുടെ വെളിപ്പെടുത്തല്‍. ജാക്‌സന്‍ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന ബന്ധത്തിന്റെ അനുഭവങ്ങളുടെ ബലത്തിലാണ് ഈ തുറന്നുപറച്ചില്‍.

ജാകസന്‍ ഒരിക്കലും കുട്ടികളെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചിട്ടില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും എന്നാണ് ഷാന പറഞ്ഞത്. സ്ത്രീകളെ ഒരുപാട് ഇഷഅടമായിരുന്നു അദ്ദേഹത്തിന്.. എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങളാണ് ജാക്‌സനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അവര്‍ ആരോപിക്കുന്നു.

ഷാനയുടെ വാക്കുകള്‍:

പ്രണയിച്ചിരുന്ന കാലത്ത് അദ്ദേഹം എന്നോട് ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ട്.. അത്തരം പാട്ടുകള്‍ പാടും. സ്ത്രീകളോട് ലൈംഗിക താത്പര്യമുള്ള വ്യക്തി തന്നെയാണ് ജാക്‌സന്‍. എന്നാല്‍ പീഡനാരോപണങ്ങളെല്ലാം പ്രശസ്തിക്കുവേണ്ടി കുട്ടികളുടെ മാതാപിതാക്കള്‍ ഉണ്ടാക്കുന്നതാണ്.

പല രക്ഷിതാക്കളും കുട്ടികളെ ജാക്‌സനോടൊപ്പം കറങ്ങാന്‍ വിടുമായിരുന്നു. ചിലര്‍ മക്കളെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോലും അനുവദിച്ചിരുന്നു. ജാക്‌സന്റെ എതിര്‍പ്പുകളൊന്നും അവര്‍ കാര്യമാക്കാറില്ല. ആരെയും വിഷമിപ്പിക്കാനിഷ്ടമില്ലാത്ത അദ്ദേഹം അധികം എതിര്‍പ്പ് കാണിക്കാറുമില്ല. മുടിഞ്ഞ അസൂയക്കാരാണ് ഇവരില്‍ പലരും. മറ്റു കുട്ടികളോട് ജാക്‌സന്‍ കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് കണ്ടാല്‍ ഇവര്‍ പ്രതികാരം ചെയ്യും. അങ്ങനെയാണ് പീഡനാരോപണങ്ങള്‍ ഉണ്ടാവുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയില്‍ കുട്ടികളായിരുന്നപ്പോള്‍ ജാക്‌സന്‍ തങ്ങളെ പീഡിപ്പിച്ചിരുന്നവെന്ന് രണ്ട് യുവാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

Exit mobile version