‘അടിച്ചുകൊല്ലെടാ അവളെ’ 52കാരിക്ക് നേരെ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി..!

തൃശൂര്‍: ചിത്തിര ആട്ടത്തിന് മകന്റെ കുട്ടിക്ക് ചോറ് കൊടുക്കാന്‍ ശബരിമലയിലെത്തിയ 52കാരിക്ക് നേരെ ‘അടിച്ചുകൊല്ലെടാ അവളെ’ എന്ന് ആക്രോശിച്ചത് കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. തൃശൂര്‍ സ്വദേശിയായ ലളിതയാക്കാണ് പ്രായം തെളിയിച്ചിട്ടും കൊലവിളി നേരിടേണ്ടിവന്നത്.

വിവാദ കൊലപാതകമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഉള്‍പ്പെട്ട ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശി രതീഷ് എന്ന കുട്ടനാണ് കൊലവിളി നടത്തിയത്. മതം മാറിയതിന്റെ പേരിലാണ് കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെടുന്നത്.

ഈ കേസിലെ മുഖ്യപ്രതി ആലത്തിയൂര്‍ സ്വദേശി വിപിന് ഒളിത്താവളമൊരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത കേസിലാണ് രതീഷ് പ്രതി ചെര്‍ക്കപ്പെട്ടതും അറസ്റ്റിലായതും. പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവത്തില്‍ രതീഷിനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിട്ടുണ്ട്. ശബരിമലയില്‍ അക്രമം നടത്തിയ പ്രതികളുടെ ആദ്യ ലിസ്റ്റില്‍തന്നെ രതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്.

ആദ്യം അവര്‍ തന്റെ തലയ്ക്കടിച്ചു. പിന്നീട് ‘അഭിസാരിക’ എന്നും കേട്ടലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത് ലളിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ‘അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തെ അക്രമം. വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി.

Exit mobile version