കേരള സര്‍വ്വകലാശാലയില്‍ ചുവപ്പിന്റെ തേരോട്ടം; സെനറ്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കി എസ്എഫ്ഐ

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യൂണിയന്‍ സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന പത്ത് സെനറ്റ് സീറ്റുകളിലും എസ്എഫ്ഐപാനല്‍ വിജയിച്ചു.

എതിരായി മല്‍സരിച്ച കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ക്ക് 7 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എസ്എഫ്ഐക്കൊപ്പം മല്‍സരിച്ച എഐഎസ്എഫ് ഒരു സീറ്റും, ഒരു എക്സിക്യൂട്ടീവ് സീറ്റും കരസ്ഥമാക്കി.

സര്‍വ്വകലശാല യൂണിയന്‍ ചെയര്‍മാനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എആര്‍ റിയാസും, ജനറല്‍ സെക്രട്ടറിയായി കൊല്ലം എസ്എന്‍ കോളേജിലെ ബിടി അഞ്ചു കൃഷ്ണയേയും തിരഞ്ഞെടുത്തു.

എക്സ്‌ക്യൂട്ടീവ് കമ്മറ്റിയും, അക്കൗണ്ട്‌സ് കമ്മറ്റിയും, സ്റ്റുഡന്‍സ് കമ്മറ്റിയിലേയ്ക്കും എല്ലാ സീറ്റിലേക്കും എസ്എഫ്ഐ അധികാരിക വിജയം കരസ്ഥമാക്കി. എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഷിജിത്ത് ശിവന്‍, യു. പവിത്ര, എസ് നിഥിന്‍, അക്ഷയ്, യാസിന്‍ എന്നീവരടക്കം 10 സെനറ്റ് സീറ്റും കരസ്ഥമാക്കി.

ഈ വിജയം, ഇടതുപക്ഷം ഇല്ലാതായി എന്ന് വീമ്പിളക്കിയവര്‍ക്ക് കലാലയങ്ങള്‍ നല്‍കിയ മറുപടിയാണ് ഇതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് പറഞ്ഞു. വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ പ്രകടനം നടത്തി.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ രാജ് ,എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ ആയ എപി അന്‍വീര്‍, ആദര്‍ശ് എം സജി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Exit mobile version