തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ഗുണ്ടകള്‍ തമ്മില്‍ അടി; സംഘത്തില്‍പ്പെട്ട ഒരാള്‍ കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കല്‍ ബാബുവിന്റെ മകന്‍ ബിനോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വളിയന്നൂര്‍ അന്തിക്കാടന് വീട്ടില്‍ വിവേകിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച അര്‍ധരാത്രി തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു സംഘങ്ങളുടെ ആക്രമണം. രണ്ട് കൂട്ടരും നേരത്തെ തന്നെ പോലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഉള്ളവരാണ്. ബിനോയ് വിവേകിനെ തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു അടി തുടങ്ങിയത്. ഇതിനിടെ സംഘത്തിലെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.

അരിച്ചാക്ക് ലോഡ് ചെയ്യാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് വിവേക് ബിനോയിയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തിവലിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനോയിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

Exit mobile version