ജാമ്യത്തിലിറങ്ങി നാല് മാസത്തിനിടെ 52 മോഷണങ്ങള്‍; മോഷ്ടാവിനെ ഷാഡോ പോലീസ് അതിവിദഗ്ദമായി കീഴടക്കി

തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയപ്രതി നാല് മാസത്തിനിടെ 52 മോഷണങ്ങള്‍ നടത്തി.
തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടില്‍ ‘തിരുവല്ലം ഉണ്ണി ‘ എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ (49) കഴിഞ്ഞ കുറച്ച് നാളുകളായി ജയിലിലായിരുന്നു. ഇയാള്‍ നാല് മാസം മുമ്പാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

കാട്ടാക്കട, മലയിന്‍കീഴ്, ഉരൂട്ടബലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ മോഷണ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പോലീസ് അതിവിദഗ്ദമായാണ് കീഴടക്കിയത്. ഒറ്റ രാത്രിയില്‍ പരമാവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

ഇയാള്‍ ഇപ്പോള്‍ പൂഴനാട് ചാനല്‍ പാലത്തിന് സമീപം വിഷ്ണുഭവനിലാണ് താമസിക്കുന്നത്. പോലീസിന് തന്റെ വിവരങ്ങള്‍ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ വിരോധം നിമിത്തം ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ അയല്‍വാസികളുടെ കിണറുകളില്‍ വിഷം കലക്കിയതിനെ തുടര്‍ന്ന് ആര്യങ്കോട് പോലീസ് എടുത്ത കേസ്സിലും, മറ്റ് ചില മോഷണക്കേസ്സിലുള്‍പ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങി കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇയാള്‍ ഇത്രയധികം മോഷണം നടത്തിയത്.

Exit mobile version