കാമുകനെ സന്തോഷിപ്പിക്കാനായി സ്വന്തം നഗ്ന ഫോട്ടോയ്‌ക്കൊപ്പം അമ്മയുടെയും കൂട്ടുകാരിയുടെയും നഗ്നത അയച്ചു കൊടുത്തു; വിദ്യാര്‍ത്ഥിനിയും കാമുകനും കോതമംഗലത്ത് പിടിയില്‍

കോതമംഗലം: കാമുകന്റെ ആവശ്യപ്രകാരം ആദ്യം സ്വന്തം നഗ്ന ചിത്രങ്ങള്‍ക്കൊപ്പം സ്വന്തം മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നവീഡിയോകളും കാമുകന് അയച്ചു കൊടുത്ത വിദ്യാര്‍ത്ഥിനി അറസ്റ്റിലായി. എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയും കാമുകനെയും കോതമംഗലം പോലീസ് അറസ്റ്റു ചെയ്തു.

കാലടിയില്‍ ടയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന ആതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററിനെയും (25) കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനിയായ 23 കാരിയെയുമാണ് കോതമംഗലം സിഐ അഗസ്റ്റിന്‍ മാത്യുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. കാമുകനായ അരുണിനെ സന്തോഷിപ്പിക്കാനാണ് താന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് വിദ്യാര്‍ത്ഥിനി പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

അരുണുമായി സ്നേഹ ബന്ധത്തിലായ അവസരത്തില്‍ തന്റെ നഗ്നത മൊബൈലില്‍ പകര്‍ത്തി വാട്സാപ്പ് വഴി അയച്ചുനല്‍കിയിരുന്നെന്നും പിന്നീടാണ് മാതാവിന്റെയും കൂട്ടുകാരിയുടെയും നഗ്നത പകര്‍ത്തി ഇയാള്‍ക്ക് നല്‍കിയതെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. ഇത് കാമുകന്റെ നിര്‍ബന്ധപ്രകാരമാണെന്നാണ് സൂചന.ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തു. കോളേജ് വക ഹോസ്റ്റലില്‍ താമസിച്ചപ്പോഴും ഇന്റേന്‍ഷിപ്പിനായി പൂണെയില്‍ താമസിച്ച അവസരത്തിലുമാണ് കൂട്ടുകാരിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി വ്യക്തമാക്കി.

കൂട്ടുകാരി അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതാണ് സംഭവം പുറത്തറിയാന്‍ കാരണം. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നെന്നാണ് സൂചന.

സ്വകാര്യത പകര്‍ത്തി സാമൂഹ്യ മാധ്യമം വഴി കൈമാറ്റം ചെയ്തുവെന്നതാണ് പെണ്‍കുട്ടിക്കെതിരേ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇതിനു പ്രോത്സാഹനം നല്‍കിയതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Exit mobile version