പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാത്തതിന് മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന് ജാമ്യം

കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ സ്ഥിരം വഴക്കുണ്ടാവാറുണ്ടെന്നും അതിന് ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അമ്മ പരാതി നല്‍കിയതെന്നും എന്നാല്‍ സംഭവം ഇത്ര ഗൗരവമാകുമെന്ന് അമ്മ കരുതിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതിനെ തുടര്‍ന്ന് മരനെ മമണ്‍വെട്ടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന് ജാമ്യം. ആറ്റിങ്ങല്‍ കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ആണ് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ അച്ഛനെ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതും ജാമ്യത്തിലിറക്കാന്‍ ആവശ്യമുള്ള നടപടികള്‍ക്ക് ഓടി നടന്നതും അമ്മ തന്നെയാണ്. മകനോടു പിതാവിനു സ്നേഹക്കുറവില്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിലാണു നിയന്ത്രണം വിട്ടു പെരുമാറിയതെന്നുമാണ് കുടുംബാംഗങ്ങളുടെ നിലപാട്.

അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ സ്ഥിരം വഴക്കുണ്ടാവാറുണ്ടെന്നും അതിന് ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അമ്മ പരാതി നല്‍കിയതെന്നും എന്നാല്‍ സംഭവം ഇത്ര ഗൗരവമാകുമെന്ന് അമ്മ കരുതിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടിയുടെ കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്.

മകനെ ഒരു തവണ മാത്രമാണ് അടിച്ചതെന്നും എന്നാല്‍ മുറിവോ പരിക്കോ ഒന്നുമില്ലെന്നും പോലീസുകാര്‍ പറഞ്ഞു. മകന്റെ പഠനകാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബുവെന്നും, മകന് സമ്മാനമായി ഇയാള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നതായും പോലീസുകാര്‍ സൂചിപ്പിച്ചു.

Exit mobile version