ജനം ടിവിയുടെ മുസ്ലീം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ തരംതാഴുന്നത് കാണുമ്പോള്‍ അത്ഭുതത്തേക്കാളേറെ വെറുപ്പ് തോന്നുന്നു; മാധ്യമത്തിനും മീഡിയ വണ്ണിനും എതിരെ കെടി ജലീല്‍

ജനം ടിവിയുടെ മുസ്ലീം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ ചാനല്‍ തരംതാഴുന്നത് കാണുമ്പോള്‍ വെറുപ്പുളവാകുന്നുവെന്ന് കെടി ജലീല്‍

കോഴിക്കോട്: മാധ്യമം പത്രത്തിനും മീഡിയ വണ്‍ ചാനലിനുമെതിരെ കടുത്ത ആരോപണങ്ങളും വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. ജനം ടിവിയുടെ മുസ്ലീം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ ചാനല്‍ തരംതാഴുന്നത് കാണുമ്പോള്‍ വെറുപ്പുളവാകുന്നുവെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. പുതുതലമുറയെ ഭ്രാന്തമായ മതാവേശത്തിന് അടിമകളാക്കി ഐഎസിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഗൂഢ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് മറഅറൊരു യെമനെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് കെടി ജലീല്‍ പറയുന്നു. ജന്മഭൂമിയുടെ ജമാഅത്തെ ഇസ്ലാമി എഡിഷനായി മാധ്യമം പത്രവും സമീപകാലത്തായി പരിണമിക്കുന്നത് ആശങ്കയോടെ മാത്രമേ നിരീക്ഷിക്കാനാകൂവെന്നും ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

പരമ്പരാഗത സുന്നികളും പഴയ സലഫികളും ഇക്കാര്യം തിരിച്ചറിയാതെ പോകരുത്. മുസ്ലിം സമൂഹത്തിലെ ഋജുവായി ചിന്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. നമ്മുടെ മക്കളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നകറ്റി ഭ്രാന്തമായ മതാവേശത്തിന്റെ അടിമകളാക്കി ഐ.എസ്സിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള നിഗൂഢ നീക്കം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു യെമനാകും. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന തലക്കെട്ടോടെ അന്നു പ്രസിദ്ധീകരിക്കാന്‍ ഒരെഡിറ്റോറിയലും ഈ വലതുപക്ഷ മൗദൂദിസ്റ്റുകള്‍ ഇപ്പോഴേ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടാകുമെന്നും ജലീല്‍ ആരോപിച്ചു.

പ്രഗല്‍ഭനും മിതവാദിയുമായ ഒ അബ്ദുറഹ്മാന്‍ സാഹിബിനെ പോലും ഹൈജാക്ക് ചെയ്ത്, ഇടതുപക്ഷ വിരുദ്ധത മൂത്ത് അന്ധരും ബധിരരും മൂകരുമായിത്തീര്‍ന്ന അതിതീവ്രന്‍മാരായ ജമാഅത്തിലെ നാദാപുരം – കുറ്റ്യാടി ടീം നടത്തുന്ന ഈ തീക്കളി ഭാവിയില്‍ നാടിനും സമൂഹത്തിനും ആപത്തേ ഉണ്ടാക്കൂവെന്നും കെടി ജലീല്‍ ഓര്‍മ്മപ്പെടുത്തുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ ചാനല്‍ തരംതാഴുന്നത് കാണുമ്പോള്‍ അല്‍ഭുതത്തേക്കാളേറെ വെറുപ്പാണ് തോന്നുന്നത്. ജന്മഭൂമിയുടെ ജമാഅത്തെ ഇസ്ലാമി എഡിഷനായി മാധ്യമം പത്രവും സമീപകാലത്തായി പരിണമിക്കുന്നത് ആശങ്കയോടെ മാത്രമേ നിരീക്ഷിക്കാനാകൂ. പ്രഗല്‍ഭനും മിതവാദിയുമായ ഒ അബ്ദുറഹ്മാന്‍ സാഹിബിനെ പോലും ഹൈജാക്ക് ചെയ്ത്, ഇടതുപക്ഷ വിരുദ്ധത മൂത്ത് അന്ധരും ബധിരരും മൂകരുമായിത്തീര്‍ന്ന അതിതീവ്രന്‍മാരായ ജമാഅത്തിലെ നാദാപുരം – കുറ്റ്യാടി ടീം നടത്തുന്ന ഈ തീക്കളി ഭാവിയില്‍ നാടിനും സമൂഹത്തിനും ആപത്തേ ഉണ്ടാക്കൂ. പരമ്പരാഗത സുന്നികളും പഴയ സലഫികളും ഇക്കാര്യം തിരിച്ചറിയാതെ പോകരുത്. മുസ്ലിം സമൂഹത്തിലെ ഋജുവായി ചിന്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. നമ്മുടെ മക്കളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നകറ്റി ഭ്രാന്തമായ മതാവേശത്തിന്റെ അടിമകളാക്കി ഐ.എസ്സിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള നിഗൂഢ നീക്കം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു യെമനാകും. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന തലക്കെട്ടോടെ അന്നു പ്രസിദ്ധീകരിക്കാന്‍ ഒരെഡിറ്റോറിയലും ഈ വലതുപക്ഷ മൗദൂദിസ്റ്റുകള്‍ ഇപ്പോഴേ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടാകും.

Exit mobile version