‘അല്ല ഇത് എന്തൊരു വിളിയാണ്’, പ്രചാരണത്തിനിടെ തന്റെ പേര് ഉച്ചത്തില്‍ വിളിച്ച യുവതിയെ കാണാന്‍ സുരേഷ്‌ഗോപി ബൈക്കില്‍ പറന്നെത്തി, ഉപഹാരം നല്‍കി

ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികള്‍ വോട്ട് പിടിക്കാനുള്ള തത്രപ്പാടിലാണ്. സ്ഥാനാര്‍ത്ഥികള്‍ വോട്ട് ശേഖരിക്കുന്ന രീതിയാണ് വൈറലാകുന്നത്. തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വത്യസ്തമായ പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ഉച്ചത്തില്‍ ജയ് വിളിച്ച സഹോദരിയ്ക്ക് സ്നേഹോപഹാരം നല്‍കാന്‍ ബൈക്കില്‍ തിരിച്ചെത്തി സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഇരിങ്ങാലക്കുട കാറളത്തെ സ്വീകരണം കഴിഞ്ഞു തിരിച്ച് പോകുമ്പോഴായിരുന്നു വഴിയരികില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ചൊല്ലി ഉച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം ഉയര്‍ന്നത്. തുടര്‍ന്ന് അഞ്ച് മീറ്ററോളം പിന്നിട്ടതിനു ശേഷം വാഹനം നിറുത്താന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടു. ശേഷം വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്റെ ബൈക്കില്‍ കയറി ആ മുദ്രാവാക്യം വിളിയുടെ ഉടമയായ നെല്ലിശേരി പ്രേമന്റെ അനിയത്തി സംഗീത പ്രവീണിന്റെ അടുത്തെത്തി.

‘ഇതെന്തൊരു വിളിയാണ്’ എന്നു തമാശരൂപേണ പറഞ്ഞ സ്ഥാനാര്‍ത്ഥി തനിക്ക് സമ്മാനമായി ലഭിച്ചിരുന്ന നെല്‍ക്കതിര്‍ സംഗീതക്ക് സമ്മാനിച്ചാണ് തിരിച്ചു പോയത്.

Exit mobile version