മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്യൂ, ഞങ്ങള്‍ എടുത്തോളാം, സ്മാരകം പോലെ നോക്കിക്കോളാം; സങ്കടത്തോടെ ആരാധിക

മണിച്ചേട്ടന്റെ ഏറ്റവും വലിയ ആരാധികയായ ഫാത്തിമ ദിയാന പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

ചാലക്കുടി: കലാഭവന്‍ മണിയോട് ഇഷ്ടമില്ലാത്തവരുമായി ആരുമുണ്ടാകില്ല. ഒരു താരത്തിന്റെ വിടവാങ്ങല്‍ എന്നതിലുപരി ഒരു മനുഷ്യന്‍ മണ്‍മറഞ്ഞു പോയി എന്നാണ് ചാലക്കുടിക്കാര്‍ ഇന്നും പറയുക. അവരുടെ ഇഷ്ട താരത്തിന്റെ വിയോഗം ഇപ്പോഴും താങ്ങാനായിട്ടില്ല ഇവിടുത്തുക്കാര്‍ക്ക്. മണിച്ചേട്ടന്റെ ഓര്‍മ്മകളില്‍ ഒന്നു പോലും വിടാതെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. അത്തരത്തിലൊരു ആരാധനയുടെ നേര്‍ചിത്രമാണ് ഇവിടെ കാണുന്നത്.

മണിച്ചേട്ടന്റെ ഏറ്റവും വലിയ ആരാധികയായ ഫാത്തിമ ദിയാന പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. കലാഭവന്‍ മണിയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഇഷ്ട വാഹനങ്ങള്‍ നശിച്ചു പോകുന്നത് കണ്ടാണ് ഫാത്തിമ കുറിപ്പ് പങ്കുവെച്ചത്. മണിച്ചേട്ടന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടേ? ആരാധകര്‍ എടുത്തുകൊള്ളും. അവരത് പൊന്നുപോലെ നോക്കും. എന്തിനാണ് നശിപ്പിച്ച് കളയുന്നത്? ആരാധിക ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മണിച്ചേട്ടന്‍ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത് .

ഒന്നുമില്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം. അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ്.ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു.ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുബത്തിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകര്‍ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും. ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന .ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി……….

Exit mobile version