കാട്ടാനകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

പാണ്ടിക്കാട് ഒടോമ്പറ്റ മേലേതില്‍ യാഷിര്‍ (35), പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനിയിലെ ബിജുമോന്‍ (25) എന്നിവരാണ് അറസ്റ്റിലായത്

കരുവാരക്കുണ്ട്: മണലിയാംപാടം കള്ളമുക്കത്തി മലയില്‍ കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാണ്ടിക്കാട് ഒടോമ്പറ്റ മേലേതില്‍ യാഷിര്‍ (35), പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനിയിലെ ബിജുമോന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാഴ്ച്ചയോളം പഴക്കമുള്ള കൊമ്പനാനയുടെ കൊമ്പുകള്‍ നഷ്ടപ്പെട്ട നിലയിലാണ് ജഡം കണ്ടെത്തിയത്. കാട്ടാനയെ വെടിവെച്ചാണ് കൊന്നത്. കൃഷി നശിപ്പിച്ചതിന്റെ പ്രതികാരമാണ് ആനയെ കൊന്നതെന്നാണ് സൂചന. എന്നാല്‍ ആനയുടെ കൊമ്പ് ഊരിയെടുത്തത് എന്തിനാണെന്ന് പ്രതികള്‍ ഇത് വരെ വ്യക്തമാക്കീട്ടില്ല.

പ്രതികളില്‍ നിന്ന് തോക്ക്, വെട്ടുകത്തി, കൊടുവാള്‍, കട്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. സൈലന്റ് വാലി റേഞ്ചിന് പരിധിയിലെ വനമേഖലയിലാണ് ആനവേട്ട നടന്നത്. സംഭവത്തില്‍
അന്വേഷണം ഊര്‍ജിതമാക്കി.

Exit mobile version