കുടിവെളളം തേടി ജനവാസമേഖലയില്‍ ഇറങ്ങി, ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു. പാലക്കാടാണ് സംഭവം. ചികിത്സ നല്‍കി വരുന്നതിനിടെയായിരുന്നു ആന ചരിഞ്ഞത്.

കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയില്‍ ഇടിച്ച് പരിക്കേറ്റത്.

രാത്രിയില്‍ കുടിവെളളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയതായിരുന്നു ആനക്കൂട്ടം. പുലര്‍ച്ചെ റെയില്‍ പാളം കടന്നു വനത്തിലേക്കു പോവുമ്പോഴാണ് കൂട്ടത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിന്‍ ഇടിച്ചത്.

also read:ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി, ഒന്നാംക്ലാസ്സുകാരിയെ പീഡിപ്പിച്ച് 34കാരന്‍, കഠിനതടവ് ശിക്ഷ

ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന.

കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ വെച്ച് സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്‍കി വരുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്.

Exit mobile version