ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതി; അന്വേഷണം ആരംഭിച്ചു

നിലമ്പൂരിലെ ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപകര്‍ പീഡിപ്പിച്ചതായി പരാതി

മലപ്പുറം: നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

നിലമ്പൂരിലെ ഇന്ദിരാ ഗാന്ധി സ്മാരക മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപകര്‍ പീഡിപ്പിച്ചതായി പരാതി. ആദിവാസി കോളനികളിലെ 504 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഒന്ന് മുതല്‍ 12ആം ക്ലാസുവരെയുള്ള ചോലനായക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ മുന്‍ പിടിഎ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ എംആര്‍ ചിത്രയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്.

അതേ സമയം പീഡനവിവരം പ്രധാന അധ്യാപികയോട് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നുള്ള ആക്ഷേപമുണ്ട്. അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ച ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ഇതേ തുടര്‍ന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് കൈമാറി.കുട്ടികളില്‍ നിന്ന് ഉടന്‍ മൊഴിയെടും.

Exit mobile version