ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം, ഇരട്ടക്കൊലപാതകത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നടപടി സ്വീകരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം അക്രമത്തിന്റെ ഭാഗമാകില്ലെന്നും ഒരുപാട് യാതനകള്‍ അനുഭവിച്ച പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടാകെ എല്‍ഡിഎഫിന്റെ രണ്ട് ജാഥകളില്‍ കേന്ദ്രീകരിക്കുന്ന സമയമാണ്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവരാരും ഇത്തരത്തില്‍ ഒരു കുറ്റകൃത്യത്തിന് തയ്യാറാകില്ല.

എന്നാല്‍ പ്രതിപക്ഷനേതാവ് കൊലപാതകത്തിന്റെ ഉത്തരവാദിയായി തന്നെ ചിത്രീകരിക്കുന്നത് തന്നെയാണ്. എന്തൊരു പറച്ചിലാണതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാര്‍ട്ടി അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല. ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തിയ പാര്‍ട്ടിയാണ്. ആരെയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version