സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ശത്രുക്കളല്ല, എന്‍എസ്എസുമായി സഹകരിക്കാന്‍ തയ്യാറാണ്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കളല്ല എന്‍എസ്എസ് പ്രസ്താനവുമായി സഹകരിക്കാന്‍ തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനസംരക്ഷണയാത്രയുടെ പര്യടനത്തിനിടെ സിപിഎം ജില്ലാകമ്മിറ്റി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല.

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായസംഘടനകള്‍. അത്തരം ശ്രമങ്ങള്‍ക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിന്നിട്ടുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെയും കെപിഎംഎസിന്റെയും നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. എസ്എന്‍ഡിപി യോഗത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പ്രവര്‍ത്തിച്ച കാലം പോലുമുണ്ട്. സിഎച്ച് കണാരനും ടികെ രാമകൃഷ്ണനുമൊക്കെ അത്തരത്തിലുള്ളവരാണെന്നും അദ്ദേഹം പറയുന്നു.

Exit mobile version