യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവം; വൈദിക വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി

കൊല്ലപ്പെട്ടത് 25 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതിയാണ്

ആലുവ: യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. മംഗലേേശ്ശരി സെമിനാരിയിലെ വിദ്യാര്‍ത്ഥികളാണ് കുളിക്കടവില്‍ ആദ്യം മൃതദേഹം കണ്ടത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് പ്രകാരം ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണ്. വായില്‍ തുണി തിരുകിയോ കഴുത്തില്‍ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം.കൊല്ലപ്പെട്ടത് 25 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതിയാണ്.

ഇവരുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Exit mobile version