സ്വീകരണ സ്ഥലകത്ത് വാഹനം നിര്‍ത്തിയില്ല; മന്ത്രി വാഹനത്തിന് പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും വാദ്യമേളക്കാരും ഓടി തളര്‍ന്നു

കോടഞ്ചേരി: മന്ത്രി വാഹനത്തിന് പിന്നാലെ ഓടി വിയര്‍ത്തു.. ചിപ്പിലിത്തോട് – തുഷാരഗിരി റോഡ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി ജി.സുധാകരന്‍. എന്നാല്‍ അദ്ദേഹത്തിന്റെ വാഹനം സ്വീകരണസ്ഥലത്ത് നിര്‍ത്തിയില്ല. തുടര്‍ന്ന് സ്വീകരിക്കാനെത്തിയ ജനപ്രതിനിധികളും നാട്ടുകാരും വാദ്യമേളക്കാരും മന്ത്രിയുടെ കാറിനു പിന്നാലെ ഓടി.

തുഷാരഗിരി ആര്‍ച്ച് പാലത്തിനു അക്കരെയാണു മന്ത്രിയെ സ്വീകരിക്കാന്‍ സംഘാടകര്‍ വാദ്യമേളക്കാരെയും മുത്തുക്കുടകളേന്തിയ വനിതകളെയും നാട്ടുകാരെയും ഒരുക്കി നിര്‍ത്തിയത്. എന്നാല്‍ മന്ത്രി സ്വീകരണസ്ഥലത്ത് ഇറങ്ങാതെ നേരേ പാലത്തിന്റെ മറുകരയിലുള്ള റോഡിന്റെ ഉദ്ഘാടനം നാടമുറിച്ചു നിര്‍വഹിച്ചു കാറില്‍ക്കയറി ഉദ്ഘാടന വേദിയിലേക്ക് പുറപ്പെട്ടു.

ആളൊഴിഞ്ഞ വേദിയില്‍ മന്ത്രി റോഡ് ഉദ്ഘാടന ശിലാഫലകത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ച ശേഷമാണു സ്വീകരണസ്ഥലത്ത് നിന്ന് സംഘാടകരും ജനങ്ങളും വാദ്യമേളക്കാരും ഓടിക്കിതച്ച് സമ്മേളന വേദിയില്‍ എത്തിയത്. ഉദ്ഘാടന വേദിയില്‍ നിന്നു 400 മീറ്ററോളം അകലെ സ്വീകരണം ഒരുക്കിയതാണു മന്ത്രിയുടെ കാറിനു പിന്നാലെയുള്ള കൂട്ടയോട്ടത്തിന് ഇടയാക്കിയത്

Exit mobile version