ഈ വിഗ് പോലെ ഉള്ള സാധനങ്ങള്‍ ആ സമയത്തു ഇറിറ്റേഷന്‍ ഉണ്ടാക്കും, വ്യാപകമായി മുടി മുറിച്ചു നല്‍കുന്നതില്‍ എന്തോ വലിയ തട്ടിപ്പ് ഉണ്ട്, വിഗ് ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് വന്‍ ലാഭവും; മുടി മുറിച്ച് നല്‍കിയത് കൊണ്ട് രോഗികള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല; ദയവുചെയ്ത് വെറുടെ വിടൂ.. ക്യാന്‍സറിനെ അതിജീവിച്ച ജെസ്‌ന എഴുതുന്നു

തൃശ്ശൂര്‍: ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കാന്‍സര്‍ രോഗികള്‍ക്കായി വിഗ് നിര്‍മിക്കാന്‍ തലമുടി മുറിച്ച് ദാനം ചെയ്യാറുണ്ട്. അത്തരക്കാരുടെ പട്ടികയില്‍ അവസാനം എത്തിനിന്നത് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. നിറയെ മുടി അഴിച്ചിട്ട് നടക്കുന്ന പ്രകൃതമായിരുന്നു ഭാഗ്യ ലക്ഷ്മിയുടേത്. എന്നാല്‍ തന്റെ ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു ഇതെന്നാണ് അവരുടെ പ്രതികരണം. മറ്റൊരാളുടെ തല മൊട്ടയടിച്ചു കാണാന്‍ ഒരു കാന്‍സര്‍ രോഗിയും ആഗ്രഹിക്കുന്നില്ലെന്ന് ജെസ്‌ന എഴുതുന്നു.

മാത്രമല്ല ഈ വിഗ് പോലെ ഉള്ള സാധനങ്ങള്‍ ആ സമയത്തു ഇറിറ്റേഷന്‍ ഉണ്ടാക്കും. ട്രീറ്റ്‌മെന്റ് ടൈമില്‍ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. ഈ വിഗ് ഉണ്ടാക്കാന്‍ വ്യാപകമായി മുടി മുറിച്ചു നല്കുന്നതില്‍ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീര്‍ച്ച.. ദയവു ചെയ്തു ക്യാന്‍സര്‍ രോഗികളെ വെറുതെ വിടൂ അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ എന്നും ജെസ്‌ന പറയുന്നു.
ഫേസ്ബുക്കിലൂടെ ആയിരുന്നു ജെസ്‌നയുടെ പ്രതികരണം..

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ,
എന്റെ പേര് Jesna Emmanuel
ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം, എന്നെ പോലെ തന്നെ ക്യാൻസർ സർവൈവേഴ്സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കൾ പറയാൻ ആഗ്രഹിച്ച ഒരു കാര്യം ആണ്. കുറച്ചു വർഷങ്ങളായി കണ്ടു വരുന്ന ഒരു പ്രേവണത ആണ് ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി എന്ന തലകെട്ടോടു കൂടിയ തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ. ഇത് ശെരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണു എന്നത് കാണുന്ന ഏതൊരാൾക്കും പെട്ടെന്ന് മനസിലാകും.ക്യാൻസർ രോഗികൾക്കു മുടി കൊണ്ട് വെല്ല്യ പ്രേയോജനം ഒന്നും ഇല്ല.ഈ വിഗ് വാങ്ങിയിട്ട് ഉള്ള ചിലർ 20000വും 25000 ഒക്കെ ആണ് മുടക്കിയത് . ഇതിൽ എവിടെയാണ് ക്യാൻസർ രോഗിക്ക് ഉള്ള സഹായം ആകുന്നത് ???. ആഗ്രഹം ഉള്ളവർ നേരിട്ട് വെല്ല സാമ്പത്തിക സഹായവും ചെയ്യൂ…..കാൻസർ വന്ന് ട്രീറ്റ്മെന്റ് എടുത്തപ്പോൾ മുടി കൊഴിയുന്നത് സ്വഭാവികം. അതിൽനാൽ തന്നെ മറ്റൊറൊരാളുടെ തല ക്യാൻസർ രോഗിയുടെ പേരിൽ മുട്ട അടിച്ചു കാണാൻ ഒരു രോഗിയും സത്യത്തിൽ ആഗ്രഹിക്കുന്നില്ല . ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിനു മുതിരുന്നത്???നിങ്ങൾ അന്വേഷിച്ചിട്ട് ആണ് എങ്കിൽ ഏതേലും ക്യാൻസർ വന്ന വെക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിട്ട് ഉണ്ടോ?????? എന്നെ പോലെ തന്നെ ക്യാന്സറിനോട് പൊരുതിയ പലരെയും എനിക്ക് അറിയാം. ഈ പറഞ്ഞ ഒരാള് പോലും നിങ്ങൾ ഈ പറയുഞ്ഞ വിഗ് വെക്കാൻ താല്പര്യം ഉള്ളവർ അല്ല . ക്യാൻസർ വന്ന് സ്ഥിതീകരിച്ഛ് കഴിഞ്ഞാൽ 80 % ആൾക്കാരും ആ രോഗത്തെ ഉൾക്കൊള്ളും. പിന്നെ ദൈവം അവർക്ക് എല്ലാംത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യംവും കൊടുക്കും. അതിനാൽ തന്നെ മുടി കൊഴിയുന്നതോ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോ അവർക്ക് ഒരു പ്രശ്നം അല്ല. കാരണം അവർക്ക് ചികിത്സയുടേതായ വേറെ പല പ്രേശ്നങ്ങളും ഉണ്ട്. അതാണ് അപ്പോൾ വലുത്. (ബാഹ്യമായ മാറ്റങ്ങൾ താൽക്കാലികം ആണ് എന്ന് അറിയാം ). ഈ വിഗ് പോലെ ഉള്ള സാധനങ്ങൾ ആ സമയത്തു ഇറിറ്റേഷൻ ഉണ്ടാക്കും. ട്രീറ്റ്മെന്റ് ടൈമിൽ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്.മാത്രവും അല്ല ഈ ഒരു സാഹചര്യം അവരെ കൂടുതൽ ആത്മധൈര്യം ഉള്ളവരാക്കാൻ കൂടെ ഉപകരിക്കുന്നതാണ്. ഈ വിഗ് ഉണ്ടാക്കാൻ വ്യാപകമായി മുടി മുറിച്ചു നല്കുന്നതിൽ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീർച്ച(ആലോചിച്ചു നോക്കൂ )..രോഗികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മുടി മുറിക്കൽ പ്രേഹസനം സമൂഹത്തിനു കുറേ തെറ്റായ സന്ദേശങ്ങളും നല്കുന്നുമുണ്ട്(ക്യാൻസർ വന്നാൽ മുടി വീണ്ടും വരില്ല, ക്യാൻസർ ജീവിതത്തിന്റെ അവസാന വാക്കാണ് എന്നിങ്ങനെ നീളുന്നു). ദയവു ചെയ്തു ക്യാൻസർ രോഗികളെ വെറുതെ വിടൂ അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ. ശെരിക്കും ഇത് ഒക്കെ കാണുന്ന രോഗികളുടെ മാനസികാവസ്ഥ ഓരോരുത്തരും ഒന്ന് ചിന്തിച്ചു നോക്കണം.ക്യാൻസർ രോഗികളുടെ പേരിൽ പല പല വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും അവരുടെ സഹതാപതരംഗത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താതെ ഇരിക്കൂ…………
(ക്യാൻസറിനോട് പൊരുതുന്നവർക്കും, പൊരുതി ജയിച്ചവർക്കും,പൊരുതുന്നവർക്കും, വേണ്ടി സമർപ്പിക്കുന്നു )

എന്ന്,
ജെസ്‌ന ഇമ്മാനുവേൽ…

Exit mobile version