അരേ ദുരാചാര നരേന്ദ്രമോഡീ.. പരാക്രമം മമതയോടല്ല വേണ്ടൂ; അവര്‍ വീര വനിതയാണ്; മമതാ ബാനര്‍ജിയോട് ഏറ്റുമുട്ടുന്ന കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിനോട് തുറന്നയുദ്ധം പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വീരവനിതയെന്ന് വിശേഷിപ്പിച്ച് അഡ്വ. എ ജയശങ്കര്‍. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്ക മമതാ ബാനര്‍ജി നരേന്ദ്രമോഡിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാള്‍ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം തുടരുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പറയുന്നു.

അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മമതാ ബാനര്‍ജി വെറും പുലിയല്ല, രാജകീയ ബംഗാള്‍ വ്യാഘ്രമാണ്.

സോമനാഥ് ചാറ്റര്‍ജിയെ തോല്പിച്ച് ലോക്‌സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച, സിംഗൂര്‍ വിഷയത്തില്‍ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാര്‍ ഫാക്ടറി പൂട്ടി കൃഷി ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു കൊടുത്ത വീരവനിത.

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്ക മമതാ ബാനര്‍ജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാള്‍ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം.

ഈ ധര്‍മ്മയുദ്ധത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗു വരെയുളള പാര്‍ട്ടികള്‍ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം മടിച്ചു നില്ക്കുന്നു.

അരേ ദുരാചാര നരേന്ദ്രമോദീ
പരാക്രമം മമതയോടല്ല വേണ്ടൂ…

Exit mobile version