രോഗിയായ അമ്മയുടെ അസുഖം ഭേദമാകാന്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ എത്തി..! യുവാവിനെ പതിനഞ്ചംഗ സംഘം കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: വൃക്കരോഗിയായ മാതാവിന്റെ അസുഖം ഭേദമാകാന്‍ പാവുമ്പയിലും ആനയടിയിലും പറ വഴിപാട് നടത്താന്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ 15 അംഗ സംഘം കൊലപ്പെടുത്തി. പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിനു സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന്‍ കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന്‍ അഖില്‍ജിത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അഖില്‍ജിത്തിനെ അക്രമിസംഘം കൊലപ്പെടുത്തിയത്.

15 ബൈക്കുകളിലായി എത്തിയ 25 അംഗ സംഘം പാവുമ്പ തെക്ക് പാലമൂട് ജംഗ്ഷനിലും പരിസരത്തും ഏറഎ നേരം തമ്പടിച്ചിരുന്നു. തുടര്‍ന്ന് രാത്രി എട്ടോടെ മുഖം മറച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശനിയാഴ്ച ഉത്സവസ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച നടന്ന അക്രമസംഭവങ്ങള്‍. ബഹളത്തിനിടെ അഖില്‍ജിത്തും ബന്ധുവായ യുവാവും അക്രമികളുടെ മുന്നില്‍ അകപ്പെട്ടുവെങ്കിലും ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടു.

ശേഷം അത്രമി സംഘം കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.അടിയേറ്റ് നിലത്തുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. ഒരു മണിക്കൂറോളം ചോരവാര്‍ന്ന് അഖില്‍ജിത്ത് കിടന്നു. അക്രമികള്‍ പോയശേഷമാണ് രണ്ട് സുഹൃത്തുക്കള്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. കൈകാലുകളും അടിച്ചൊടിച്ച നിലയിലായിരുന്നു.

ശ്രീജയാണ് അഖില്‍ജിത്തിന്റെ മാതാവ് കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം.സംഘര്‍ഷ സാദ്ധ്യത അറിഞ്ഞിട്ടും പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Exit mobile version