വിജയ് സേതുപതി ചികിത്സയ്ക്കായി പണം നല്‍കി, നിമിഷങ്ങള്‍ക്കുള്ളില്‍ ഷൂട്ടിങ് ലോക്കേഷനില്‍ വൃദ്ധ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: മരുന്നു വാങ്ങാന്‍ പണമില്ലെന്നറിയച്ചയുടന്‍ നടന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ ഷൂട്ടിങ് ലോക്കേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയില്‍ ഷൂട്ടിങ് നടക്കുന്ന വിജയ് സേതുപതിയുടെ മാമനിതന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കാവാലം അച്ചാമ്മയെന്ന വയോധിക മരണപ്പെട്ടത്.

വിജയ് പണം നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കെയാണ് അച്ചാമ്മയുടെ മരണം. സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. അവിവാഹിതയായ ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മാമനിതന്റെ ഷൂട്ടിങ് സെറ്റില്‍ വൃദ്ധയെത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആരാധകരോടൊപ്പം ഫോട്ടൊയെടുക്കുന്നതിനിടെ ഒരു വൃദ്ധയെ ജനക്കൂട്ടത്തിനിടെ വെച്ച് താരം ശ്രദ്ധിച്ചു. തന്നോട് വൃദ്ധ എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ തോന്നിയ താരം അങ്ങോട്ട് ചെല്ലുകയും എന്താണെന്നും തിരിക്കുകയും ചെയ്തു.

മരുന്നു വാങ്ങാന്‍ പൈസയില്ല മോനേ എന്ന് വൃദ്ധ പറഞ്ഞതോടെ തന്റെ കൂടെയുണ്ടായിരുന്ന സഹായികളോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പേഴ്‌സ് തുറന്ന് തുക എത്രയാണെന്നു എണ്ണി നോക്കാതെ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.

Exit mobile version