പതിനഞ്ചുകാരി കൊലപ്പെടുത്തിയത് ക്രൂര പീഡനത്തിന് ശേഷം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അജീഷിനെതിരെ പോക്സോ നിയമ പ്രകാരം കൂടി പോലീസ് കേസെടുത്തു.

കോട്ടയം: കോട്ടയം അയര്‍കുന്നത്ത് പതിനഞ്ചുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന്
പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അജീഷിനെതിരെ പോക്സോ നിയമ പ്രകാരം കൂടി പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ ദേഹത്തുനിന്ന് ബീജാംശം കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റി. അപ്പോഴാണ് ശ്വാസംമുട്ടി മരിച്ചത്. തുണിപോലുള്ളവയുപയോഗിച്ച് കഴുത്തില്‍ മുറുക്കിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്.

കഴുത്തിലും അനുബന്ധഭാഗങ്ങളിലും പരിക്കുകളുണ്ട്. ശ്വാസകോശത്തിനു സമീപമുള്ള പേശികള്‍ക്കും ക്ഷതമുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുകളും ബലപ്രയോഗം നടന്നതുമൂലമുള്ള പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്.

ആന്തരികഭാഗങ്ങളിലും ബീജാംശം കണ്ടെത്തിയത്, കൊലപാതകം നടത്തിയ ഉടനെയോ ശ്വാസംമുട്ടിച്ചു ബോധരഹിതയാക്കിയപ്പോഴോ ബലാത്സംഗം നടന്നതിനു തെളിവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികാവയവഭാഗങ്ങള്‍ വിദഗ്ദ്ധപരിശോധനയ്ക്കയച്ചു.

അതേസമയം, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഈ പരിശോധന ഫലം കൂടി ലഭിച്ചാലേ കൂടുതല്‍ കാര്യം വ്യക്തമാകൂ.

Exit mobile version