മുഹമ്മദ് നിസാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റികാരന്‍ ചന്ദ്രബോസ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ മുഹമ്മദ് നിസാമിന് മൂന്ന് പകല്‍ മാതാവിനൊപ്പം കഴിയാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. മാതാവിനെ കാണാന്‍ നിസാമിന് പരോള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ അമല്‍ നിസാം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

ജനുവരി 21 മുതല്‍ 23 വരെ കലൂരിലെ ഫ്ളാറ്റില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ മാതാവിനൊപ്പം കഴിയാനാണ് അനുമതി. ഈ സമയത്ത് നിസാമിന് മാതാവിനോട് മാത്രമേ സംസാരിക്കാവൂ, ഫോണ്‍ ഉപയോഗിയ്ക്കരുത് . ഇക്കാര്യങ്ങള്‍ പോലീസ് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു

Exit mobile version