ആലപ്പാട് കരിമണല്‍ ഖനനം; അശാസ്ത്രീയ ഖനനം പാടില്ല, സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്: കരിമണല്‍ ഖനന വിഷയത്തില്‍ അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതേസമയം കരിമണല്‍ ഖനനത്തെതുടര്‍ന്ന് ഗുരുതര പ്രശ്‌നങ്ങള്‍നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും വീഴ്ചകള്‍വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തും നടപ്പായില്ല.

Exit mobile version