കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിയല്ല മരണകാരണമെന്ന് വനംവകുപ്പ്

പാലക്കാട്: സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. കൊല്ലങ്കോട് വാഴപ്പുഴയിലാണ് പുലി കമ്പി വേലിയിൽ കുടുങ്ങിയത്. വനംവകുപ്പ് അധികൃതരെത്തി പുലിയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ആന്തരിക രക്തസ്രാവമാകാം പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും. പുലർച്ചെ കമ്പിവെലിയിൽ കുരുങ്ങിയെന്ന് കരുതുന്ന പുലി ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽ കുടുങ്ങി നിന്നത്. പിന്നീടാണ് പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടാനായത്. പിടികൂടിയ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നതെന്ന് ഫോറസ്റ്റ് റേഞ്ചർ പ്രമോദ് പ്രതികരിച്ചു.

ALSO READ- വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ

വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്. ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയാണ് കമ്പിവേലിയിൽ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ മുതൽ പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയത്.

Exit mobile version