നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ദേഹത്ത് വീണു, 42കാരന് ദാരുണാന്ത്യം

തൃശൂര്‍: നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ ദേശീയപാതയില്‍ തളിക്കുളത്തിന് സമീപത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ തളിക്കുളം ത്രിവേണി ഇത്തിക്കാട്ട് വിശ്വംഭരന്റെ മകന്‍ രതീഷ് ആണ് മരിച്ചത്.

നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.

also read:തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ സ്‌കൂളില്‍ 16കാരന് ക്രൂര മര്‍ദ്ദനം, ശരീരമാസകലം അടിയേറ്റ പാടുകള്‍; പരാതി

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ആലപ്പുഴയിലേയ്ക്ക് മടങ്ങിയിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ട്ത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്താണ് അപകടം നടന്നത്.

കാര്‍ വലതു വശത്തേയ്ക്ക് തിരിഞ്ഞ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് രതീഷിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു.

also read:സംശയ രോഗം, ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

നാട്ടുകാര്‍ അര മണിക്കൂറോളം ശ്രമിച്ചാണ് രതീഷിനെ പോസ്റ്റിനടിയില്‍നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചു.

Exit mobile version