ആരുമില്ലാത്ത സമയം നോക്കി വീട്ടില്‍ എത്തി, ഭിന്നശേഷിക്കാരിയായ 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 56കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയാണ് അറസ്റ്റിലായത്.

അയിരൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി എത്തിയാണ് പീഡിപ്പിച്ചത്.

also read:മുൻ വ്യോസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍ ചേര്‍ന്നു

ഭിന്നശേഷിയുള്ള കുട്ടിയെ തുളസി അതിക്രൂരമായാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇക്കാര്യം അറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. അയിരൂര്‍ എസ്എച്ച്ഒ വിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.

also read:കാട്ടുപന്നിയെ ഓടിക്കാനായി കെട്ടിയ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റു; ആശുപത്രിയിൽ എത്തിക്കാനും വൈകി; യുവാവിന് ദാരുണമരണം

പോക്സോ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version