കുതിച്ചുപായുന്നതിനിടെ വയോധിയനെ ഇടിച്ചിട്ടു, നിര്‍ത്താതെ ബൈക്കുമായി രക്ഷപ്പെട്ട് യുവാക്കള്‍, 55കാരന്‍ മരിച്ചു, പിന്നാലെ പിടിയില്‍

പാലക്കാട്: വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ ബൈക്കോടിച്ച് പോയ യുവാക്കള്‍ ഒരാഴ്ചയ്ക്ക് ശേഷം പിടിയില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവം. ഗുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചിരുന്നു.

73കാരന്‍ സെയ്തലവിയാണ് ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ യാസര്‍ അറാഫത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു അപകടം.

also read:കൊടും ചൂടില്‍ ആശ്വാസമായി നാളെ രണ്ട് ജില്ലകളില്‍ മഴ, കടലാക്രമണത്തിനും സാധ്യത

മണ്ണാര്‍ക്കാട് നോട്ടമലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് അമിത വേഗതയില്‍ വന്നാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന സെയ്തലവിയെ ഇടിച്ചു തെറിപ്പിച്ചത്.

അപകടത്തില്‍പ്പെട്ട വയോധികനെ ഇടിച്ചിട്ട ശേഷം യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.

also read:ക്രെയിനിന്റെ ഉരുക്കു വടം പൊട്ടി വീണു: രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്

യാസര്‍ അറാഫത്താണ് ബൈക്ക് ഓടിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍, വാഹന നമ്പര്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരേയും ജാമ്യത്തില്‍ വിട്ടു.

Exit mobile version