11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; യുവതിയും കാമുകനും ബന്ധുവും കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറത്ത് തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന മൊഴിയെ തുടർന്ന് കുഞ്ഞിന്റെ അമ്മയും കാമുകനും ബന്ധുവും കസ്റ്റഡിയിൽ. കുഞ്ഞിനെ ഇവരെല്ലാവരും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പോലീസിന് മൊഴി നൽകിയത്.

തമിഴ്‌നാട് കടലൂർ സ്വദേശിനിയാണ് ശ്രീപ്രിയ. കടലൂർ സ്വദേശികളായ കാമുകൻ ജയസൂര്യ(23)നും പിതാവ് കുമാരനുമാണ് കസ്റ്റഡിയിലുള്ളത്. ഇവർ രണ്ട്മാസം മുമ്പ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. യുവതി ഭർത്താവായിരുന്ന മണിപാലനെ ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് മൂന്നു മാസം മുൻപ് തിരൂരിലെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ പ്രതികൾ എന്നാൽ, എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവിനെ വിട്ട് തിരൂരിൽ എത്തിയ യുവതിയെ, കഴിഞ്ഞദിവസം ബന്ധുക്കളിൽ ഒരാൾ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. കുട്ടി കൂടെ ഇല്ലാത്തതിനാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ALSO READ- സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം നിൽക്കും; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; വീട് സന്ദർശിച്ച് വിസി എംആർ ശശീന്ദ്രനാഥ്

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ഇവർ പോലീസിന് മൊഴി നൽകയതെങ്കിലും പൂർണമായും മൊഴി പോലീസ് വിശ്വാസത്തിലെടുത്തിയിട്ടില്ല. സംഭവത്തിൽ തിരൂർ പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. അമ്മയെയും കാമുകനെയും കാമുകന്റെ ബന്ധുക്കളെയും കസ്റ്റഡിയിലെടുത്താണ് പോലീസ് ചോദ്യം ചെയ്യുന്നത്. അതേസമയം, ശ്രീപ്രിയയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു.

Exit mobile version