യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, ഇരു കൈയ്യും മുറിഞ്ഞു തൂങ്ങി, ഭര്‍ത്താവിന് ജീവപര്യന്തം

murder|bignewslive

കൊല്ലം: കൊല്ലത്ത് യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അഞ്ചല്‍ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തില്‍ സാം കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

അഞ്ചല്‍ വിളക്കുപാറ സുരേഷ് ഭവനില്‍ സുനിത(37)യെയാണ് സാംകുമാര്‍ കൊലപ്പെടുത്തിയത്. 2021 ഡിസംബര്‍ 22ന് വൈകിട്ട് ആറിനായിരുന്നു സംഭവം. കുടുംബ വീട്ടില്‍ എത്തി സുനിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സാംകുമാര്‍ മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മര്‍ദിക്കുന്നത് പതിവായിരുന്നു.

ഉപദ്രവം അസഹ്യമായപ്പോള്‍ സുനിതയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറി. ഇതിന് പിന്നാലെ കുടുംബവീട്ടിലെത്തി സുനിതയെയും ഇളയമകനെയും സുനിതയുടെ അമ്മയെയും സാം ക്രൂരമായി മര്‍ദിച്ചു.

സംഭവത്തില്‍ സാം കുമാറിനെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. അതിക്രമിച്ച് വീട്ടില്‍ കയറിയ സാംകുമാര്‍ സുനിതയെ മുടിയില്‍ കുത്തിപ്പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുനിതയുടെ ശരീരത്തില്‍ 46 വെട്ടേറ്റു. ഇരു കയ്യും മുറിഞ്ഞു തൂങ്ങിയിരുന്നു.

Exit mobile version