ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, 42കാരന്‍ പാറക്കുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മധ്യവയസ്‌കനെ പാറക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് സംഭവം. കോവളം കെ.എസ് റോഡ് സിയോണ്‍കുന്നില്‍ പരേതനായ നേശന്റെയും കമലത്തിന്റെയും മകന്‍ ജസ്റ്റിന്‍രാജിനെയാണ് മരിച്ച നിലയില്‍ ക്‌ണ്ടെത്തിയത്.

നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. കെ.എസ് റോഡിലെ പാറക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കുറെക്കാലമായി വിഷാദ രോഗത്തിന് മരുന്ന് കഴിച്ച് വന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു.അവിവാഹിതനായിരുന്നു.

also read:പ്ലസ് വണ്‍ പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം, മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍

പിതാവിന്റെ മരണശേഷം കിടപ്പ് രോഗിയായ അമ്മയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ക്കും മാതാവിനും സഹോദരങ്ങളാണ് ഭക്ഷണവും ചികിത്സാസൗകര്യങ്ങളും നല്‍കിയിരുന്നത്.

ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞ് ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

also read:തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പാറക്കുളത്തിനു സമീപത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന മൃതദേഹം കണ്ടത്. രാജു, റാബി, അജിത, പരേതരായ വിജയന്‍, റെജി എന്നിവര്‍ സഹോദരങ്ങളാണ്.

Exit mobile version