പ്രതിപക്ഷനേതാവ് എവിടെ? വിഡി സതീഷനെതിരെ അസഭ്യ വര്‍ഷം നടത്തി കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീഷനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പത്രസമ്മേളനത്തില്‍ വൈകിയെത്തിയ വിഡി സതീഷനെതിരെ ഡിസിസി പ്രസിഡന്റിനോട് കെ സുധാകരന്‍ അസഭ്യ വര്‍ഷം നടത്തി. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ നേതാവിന്റെ കൂടുതല്‍ പ്രതികരണം തടഞ്ഞു. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് 20 മിനിറ്റ് കാത്തിരുന്നു. ആലപ്പുഴ സമരാഗ്‌നി പരിപാടിക്കിടയില്‍ കെ സുധാകരന്‍ മടങ്ങി. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചയ്ക്കിടയിലാണ് കെ സുധാകരന്‍ ഇറങ്ങിപ്പോയത്

ദീപ്തി മേരി വര്‍ഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരന്‍ നിന്നില്ല. വാര്‍ത്താസമ്മേളനത്തിന് മുന്‍പ് സുധാകരന്‍ അസഭ്യം പറഞ്ഞ വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരന്‍ മടങ്ങിപ്പോയതെന്നാണ് സൂചന. എന്നാല്‍ കെ സുധാകരന്‍ തിരികെ വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Exit mobile version