തിരുവനന്തപുരത്ത് വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; പോലീസ് കേസെടുത്തു

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രദേശത്തെ ആശ വർക്ക‍ർമാർ ഉൾപ്പെടെ വീട്ടിലെത്തി ഇവരോട് ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ചെങ്കിലും വഴങ്ങിയില്ല.

തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് മരിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍തന്നെ പ്രസവമെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്.

മൂന്ന് കുട്ടികളുള്ള ഷമീനയുടെ നാലാമത്തെ പ്രസവമായിരുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഷമീനയും മൂന്ന് മക്കളുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതിരുന്ന ഭര്‍ത്താവ് ഇടയ്ക്ക് വീട്ടില്‍ വന്നുപോവുകയായിരുന്നു പതിവ്.

ALSO READ ഇന്നലെമാത്രം ഉപയോഗിച്ചത് 92.468 ദശലക്ഷം യൂണിറ്റ്, ഫെബ്രുവരിയില്‍ റെക്കോഡ് വൈദ്യുതി ഉപഭോഗം

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പ്രദേശത്തെ ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ വീട്ടിലെത്തി ഇവരോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങിയില്ല. ചൊവ്വാഴ്ച ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ പ്രസവമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചത്. പ്രസവത്തെ തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലേക്ക് നയിച്ചത്.

Exit mobile version