സ്ഥലംമാറ്റം ലഭിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി കണ്ടക്ടറെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബാലുശ്ശേരിലെ അനീഷിന്(41) ആണ് കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ചത്.

കോഴിക്കോട്: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ചു. ബാലുശ്ശേരിലെ അനീഷിന്(41) ആണ് കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ചത്.

കോഴിക്കോട് നിന്ന് കാസര്‍കോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനീഷ് പുതിയ ഡിപ്പോയിലെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തുകയും ചെയ്തു. തിങ്കളാഴ്ച ഭാര്യ വിജിനയുമൊത്ത് ബാലുശ്ശേരിയിലെ ബാങ്കില്‍ പോയി. എന്നാല്‍ അതിന് ശേഷം വിജനയെ വീട്ടിലേക്ക് പറഞ്ഞയച്ച് ഒറ്റക്ക് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു.

തിങ്കളാഴ്ച അനീഷ് കോഴിക്കോട് ലോഡ്ജില്‍ മുറിയെടുത്തു. വീട്ടില്‍ തിരിച്ചെത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ അനീഷ് ലോഡ്ജില്‍ മുറിയെടുത്തതായി അറിഞ്ഞു.

ALSO READ അഞ്ച് മക്കളേയും കൂട്ടി ഭിക്ഷാടനത്തിന് ഇറങ്ങും; യുവതി സമ്പാദിച്ചത് ഇരുനില വീടും, കാറും; മാസം 2 ലക്ഷത്തോളം വരുമാനം: ഞെട്ടി പോലീസ്

ലോഡ്ജിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലീസ് എത്തി ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാല്‍ മുമ്പും ട്രാന്‍സ്ഫര്‍ ലഭിച്ചപ്പോള്‍ ജോലിക്കു പോകാന്‍ അനീഷ് വിമുഖത കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തൊട്ടില്‍പ്പാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം ജോലിക്കുപോയിരുന്നില്ല.

Exit mobile version