40,000 പേര്‍ക്ക് ഇരിക്കാം, കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു, കണ്ടെത്തിയ സ്ഥലത്തിന് അനുമതി നല്‍കി ബിസിസിഐ, സൗകര്യങ്ങള്‍ ഇങ്ങനെ

കൊച്ചി: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംസ്ഥാന സര്‍ക്കാരിനു രൂപരേഖ സമര്‍പ്പിച്ചു.

പുതിയ പദ്ധതി ‘കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി’ എന്ന പേരിലാണ് ഒരുങ്ങുന്നത്. പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ കൊച്ചി ചെങ്ങമനാടാണ് 40 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

also read:കുതിച്ചെത്തിയ കാര്‍ മറികടക്കാന്‍ ശ്രമിക്കവെ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു, യാത്രക്കാരന് ദാരുണാന്ത്യം

ഇതിന്റെ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്.

സ്റ്റേഡിയത്തില്‍ ഒരേ സമയം 40,000 പേര്‍ക്ക് ഇരിക്കാനാവും. ഇന്‍ഡോര്‍, ഔട്‌ഡോര്‍ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്‌പോര്‍ട്‌സ അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇ-സ്‌പോര്‍ട്‌സ് അരീന, എന്റര്‍ടെയ്ന്‍മെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്‌പോര്‍ട്‌സ് സിറ്റിയിലുണ്ടാകുക.

Exit mobile version