പട്ടാപ്പകല്‍ ലഹരിയില്‍ കൈയ്യാങ്കളി, പിന്നാലെ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

കോഴിക്കോട്: വാക്കുതര്‍ക്കത്തിനും കൈയ്യാങ്കളിക്കിമിടെ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസ് (25) നാണ് പരിക്കേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗത്തെതുടര്‍ന്നായിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു.

also read:അർജന്റീന ദേശീയ ടീം കേരളത്തിലെത്തും; മലപ്പുറത്ത് മൂന്ന് മത്സരങ്ങൾ; എതിരാളികളെ ഉടൻ തീരുമാനിക്കും

യുവാക്കളെ നാട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. നാട്ടുകാര്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഹിജാസിന്റെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയിട്ടും ഇരുവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

യുവാക്കള്‍ സ്ഥിരമായി സ്ഥലത്ത് ലഹരി ഉപയോഗിച്ച് തര്‍ക്കമുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version