കൊച്ചി: കൊച്ചിയിലെ കടവന്ത്രയിലുള്ള സ്പായിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. അലീറ്റ എന്ന സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയുടെ കൈയിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്.
കുറച്ചുനാളുകളായി കൊച്ചിയിലെ സ്പാകളുടെ മറവിൽ മയക്കുമരുന്ന് വിൽപ്പനയും അനാശാസ്യവും നടക്കുന്നുവെന്ന തരത്തിൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡി നടത്തിയത്.
കൊച്ചിയിലെ സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സ്പായിലുണ്ടായിരുന്ന റിസപ്ഷനിസ്റ്റിന്റെ കൈയിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. യുവതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് ജാമ്യം അനുവദിച്ചു.
ഈ സ്പാ പൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം ജീവനക്കാർക്ക് മതിയായ യോഗ്യതകളോ സർട്ടിഫിക്കറ്റുകളോ ഇല്ലാത്തതിനാൽ പനമ്പള്ളി നഗറിലുള്ള രണ്ട് സ്പാകളും പോലീസ് പൂട്ടിച്ചു.