അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടച്ചുപൂട്ടും; ബിജെപി നേതാവ് കെ അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാടിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ. തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മദ്യശാലകള്‍ അടച്ചുപൂട്ടുമെന്നും അണ്ണാമലൈ പറഞ്ഞു.

വെള്ളിയാഴ്ച എന്‍ മണ്ണ് എന്‍ മക്കള്‍ എന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന് അണ്ണാമലൈ വിശദമാക്കിയത്. ബിജെപി അധികാരത്തിലെത്തിയാല്‍ ടാസ്മാക് ഔട്ട്‌ലെറ്റുകള്‍ അടക്കുമെന്നും കള്ള് ഷാപ്പുകള്‍ തുറക്കുമെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ അണ്ണാമലൈ പറഞ്ഞത്.

also read:വിജിന്‍ എംഎല്‍എയെ പ്രകോപിപ്പിച്ചത് എസ്‌ഐയുടെ മോശം പെരുമാറ്റം; എസ്‌ഐയ്ക്ക് എതിരെ നടപടി ശുപാര്‍ശ ചെയ്ത് എസിപി

തമിഴ്‌നാട്ടിന്റെ കടം വലിയ രീതിയില്‍ ഉയരുമെന്നും നിലവിലെ കടമെടുപ്പ് രീതി തുടരുകയാണെങ്കില്‍ ഉറപ്പായും അങ്ങനെ സംഭവിക്കുമെന്നും അണ്ണാമലൈ നിരീക്ഷിച്ചു.

ഡിഎംകെ പ്രതിപക്ഷത്തിരുന്ന സമയത്ത് അയ്യായിരം രൂപ വീതം പൊങ്കല്‍ സമ്മാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ പൊങ്കല്‍ സമ്മാനമായി നല്‍കുന്നത് ആയിരം രൂപ മാത്രമാണെന്നും അണ്ണാമലൈ പരിഹസിച്ചു.

Exit mobile version