സ്ഥലക്കച്ചവടത്തിന്റെ പേരില്‍ സഹോദരനില്‍ നിന്നും തട്ടിയത് 1.15 കോടി രൂപ, യുവാവ് അറസ്റ്റില്‍

കൊച്ചി: സ്ഥലക്കച്ചവടത്തിന്റെ പേരില്‍ സ്വന്തം സഹോദരനില്‍ നിന്നും 1.15 കോടി രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. എറണാകുളത്താണ് സംഭവം. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അമേരിക്കയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ബിജു പോളില്‍ നിന്നാണ് ബിനു പണം തട്ടിയത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നേക്കര്‍ സ്ഥലം വാങ്ങുന്നതിനാണ് ബിനു പണം തട്ടിയത്.

also read:സ്‌കൂള്‍ കലോത്സവം; കണ്ണൂര്‍ ജില്ല മുന്നില്‍, ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും

ഇയാള്‍ രണ്ടു വ്യക്തികളില്‍ നിന്നായി സ്ഥലം കച്ചവടം ചെയ്യുകയും 59 ലക്ഷം രൂപ വില നിശ്ചയിച്ച് ഉടമസ്ഥരുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിനുവിന് കൊടുക്കുന്നതിനായി വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച് മറ്റൊരു കരാര്‍ കൂടിഉണ്ടാക്കി.

തുടര്‍ന്ന് 82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം പിന്നീട് കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ ബിജു പോള്‍ നാട്ടിലെത്തുകയും സ്ഥലം കാണുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞത്.

also read:അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, മന്ത്രി ഗണേഷിനെ വീട്ടിലെത്തി ക്ഷണിച്ച് ആര്‍എസ്എസ് നേതാക്കള്‍

ഇതോടെ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാവുന്നത്. തുടര്‍ന്ന് ബിജു പോള്‍ കഞ്ഞിക്കുഴി സ്റ്റേഷനിലെത്തി ബിനുവിനെതിരെ പരാതി നല്‍കുകയായിരുന്നു.

Exit mobile version