ചിക്കന്‍കറി കുറഞ്ഞുപോയതിന്റെ പേരില്‍ തര്‍ക്കം, ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭക്ഷണം കഴിക്കാനെത്തിയസംഘം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചിക്കന്‍കറിയുടെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കലയിലാണ് സംഭവം. രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് വെട്ടേറ്റത്.

ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നല്‍കിയ ചിക്കന്‍ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ചത്.

also read:ക്രൂരമായി മർദ്ദിച്ച് കാർ ശരീരത്തിലൂടെ കയറ്റി; സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുടെ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ

നൗഷാദിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇയാള്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വര്‍ക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സംഭവത്തില്‍ അക്രമികളുടെ ഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വര്‍ക്കല പൊലീസ് ഊര്‍ജിതമാക്കി.

Exit mobile version