മദ്യപിക്കാൻ വിളിച്ചിട്ട് പോയില്ല; യുവാവിന്റെ കാലുകൾ സുഹൃത്തുക്കൾ തല്ലിയൊടിച്ചു, തലയടിച്ച് പൊട്ടിച്ചു; സംഭവം തിരുവനന്തപുരത്ത്

വലിയതുറ: മദ്യപിക്കാനായി വിളിച്ചിട്ട് പോകാതിരുന്നതിലുള്ള വിരോധത്തിൽ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. യുവാവിന്റെ ഇരുകാലുകളും അടിച്ചൊടിക്കുകയും തലയിലും അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ യുവാവിന്റെ രണ്ടു സുഹൃത്തുക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. ആഭ്യന്തരവിമാനത്താവളത്തിനു സമീപംശംഖുംമുഖം ചിത്തിര നഗർ ടിസി 78/2569 ഗീതു ഹൗസിൽ റോയി വിൻസെന്റിന്(32) ആണ് പരിക്കേറ്റത്.

ശംഖുംമുഖം വാർഡിൽ കാർഗോ കോംപ്ലക്‌സിനു സമീപം കരുൺ(48), ശംഖുംമുഖം ഗ്രൗണ്ടിനു സമീപം ചിന്നു എന്ന ഹെനി(37) എന്നിവരെയാണ് വലിയതുറ പോലീസ് പിടികൂടിയത്.

ALSO READ- 21 വയസിന് മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പെൻഷൻ; തിരഞ്ഞെടുപ്പിന് മുൻപായി മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപനം

കഴിഞ്ഞ 21-ന് രാത്രി 10നായിരുന്നു സംഭവം. വിൻസെന്റിനെ കരുണിന്റെ വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം നടത്തിയത്. എസ്എച്ച്എ ജിഎസ് രതീഷ്, എസ്‌ഐമാരായ ഇൻസമാം, അജേഷ് കുമാർ, ട്വിങ്കിൾ ശശി, സിപിഒമാരായ ഷിബി, വരുൺഘോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version