പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബൈക്കില്‍ ബസ്സിടിച്ച് അപകടം, കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് പരിക്ക്

accident | bignewslive

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടില്‍ ജിസ്മിയാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബൈക്കില്‍ ബസ്സിടിച്ചാണ് അപകടം സംഭവിച്ചത്.

ബൈക്കോടിച്ച ബന്ധുവും സഹപാഠിയുമായ ഇമ്മാനുവല്‍ പരിക്കുകളോട് രക്ഷപ്പെട്ടു. പറവൂര്‍ മാല്യങ്കര എസ്എന്‍എം കോളജില്‍ പരീക്ഷ എഴുതിയ ശേഷം ബൈക്കില്‍ കയറി മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

also read: വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആര്‍ഇസി സെന്ററിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജിസ്മിയുടെ പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു.

പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജില്‍ നിന്നിറങ്ങി കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ബൈക്കില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ മൂത്തകുന്നം ഭാഗത്തുനിന്ന് അതിവേഗത്തില്‍ വന്ന സൗപര്‍ണിക ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

also read: നായയ്ക്ക് പിറകെ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ! ആക്രമണത്തില്‍ നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം വയനാട്ടില്‍

ബസ്സിനടിയിലേക്ക് തെറിച്ചുവീണ ജിസ്മിയുടെ ശരീരത്തിലേക്ക് ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ ജിസ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version