15 ദിവസം മുന്‍പ് ജോലി രാജിവച്ചു; ജോലി ചെയ്ത ആശുപത്രിയിലേക്ക് അവസാനം ചലനമറ്റ് അപര്‍ണ എത്തി

തിരുവനന്തപുരം: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയയായ താരമാണ്
അപര്‍ണ നായര്‍ താരത്തിളക്കത്തിനിടയിലും ജീവിച്ചത് ആശൂപത്രി ജീവനക്കാരിയായിട്ടാണ്. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു അപര്‍ണ ഒരു വര്‍ഷത്തോളമായി. എന്നാല്‍ 15 ദിവസം മുന്‍പ് പെട്ടെന്ന് ജോലി രാജിവച്ചു. കുട്ടികളെ നോക്കാന്‍ മറ്റാരുമില്ലെന്നാണ് രാജി വെക്കാന്‍ കാരണമായി പറഞ്ഞത്.

എന്നാല്‍ അതേ ആശുപത്രിയിലെക്ക് അപര്‍ണ കടന്ന് വന്നത് ജീവനില്ലാതെയായി എന്നതും യാദൃശ്ചികം. കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടില്‍ അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

ആത്മസഖി, ചന്ദനമഴ,ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം,അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്

Exit mobile version