ഓണനാളില്‍ പരിപാടികള്‍ക്കു പോകാനായി റോഡു മുറിച്ചുകടക്കവേ വാഹനം ഇടിച്ചു, ചികിത്സയിലായിരുന്ന 11കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഓണദിനത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ഹരി, ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യഹരി ആണു മരിച്ചത്.

പതിനൊന്നുവയസ്സായിരുന്നു. കാനപ്പുറത്ത് ഉത്രാടനാളില്‍ പരിപാടികള്‍ക്കു പോകാനായി റോഡു മുറിച്ചുകടക്കവേ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദൃശ്യഹരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

also read: കേരളത്തിൽ ഓണക്കുടി! പത്ത്ദിവസം കൊണ്ട് വിറ്റഴിച്ചത് 757 കോടിയുടെ മദ്യം; റെക്കോർഡ് മറികടന്ന് മദ്യവിൽപന

മംഗലാപുരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

നെടുങ്ങോം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം മൂന്നുമണിയോടെ കാനപ്പുറത്തെ വീട്ടിലെത്തിക്കും. അഞ്ചുമണിക്കു സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Exit mobile version