കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി, വൈദ്യുതി ബോര്‍ഡ് യോഗം നാളെ

കോഴിക്കോട്: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞുവരികയാണെന്നും 30 ശതമാനം പോലും വെള്ളമില്ലെന്നും മന്ത്രി പറഞ്ഞു.

നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടുമെന്നും ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി പുറത്തു നിന്നും പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

also read: സ്വാതന്ത്ര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടത്, ഒരു പ്രത്യേകവിഭാഗത്തിനായി ചുരുക്കപ്പെടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡോ സര്‍ക്കാരോ അല്ല ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നും അത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു.

പര്‍ച്ചേസ് കൂടി നോക്കിയിട്ടേ, അതിന് എത്ര റേറ്റ് വരുന്നൂ തുടങ്ങിയവ നോക്കിയിട്ടേ ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുക്കൂ. ദിവസം 10 കോടി രൂപയുടെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read: നീണ്ടകാലത്തെ പ്രണയം സഫലമാകുന്നു; എൻഎസ്‌യു നേതാവ് കെഎം അഭിജിത്ത് വിവാഹിതനാകുന്നു; വധു നജ്മി

കഴിഞ്ഞ തവണ അധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് ആയിരം കോടി രൂപയ്ക്ക് വിറ്റു. അതാണ് ലാഭത്തില്‍ പോയത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നും 400 മെഗാവാട്ടിന്റെ കുറവാണുള്ളതെന്നും അതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version