‘തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കി’: രേഷ്മയുടെ കൊലപാതകത്തില്‍ പ്രതി

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27)യാണ് കൊല്ലപ്പെട്ടത്.
കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദ് (31) പോലീസ് പിടിയിലായത്.

കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷാദ് മൊഴി നല്‍കി. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നൗഷാദ് മൊഴി നല്‍കി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം.

നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു.

ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ ഇന്നലെ രാത്രി 10.45നാണ് എളമക്കരയിലെ റൂമില്‍ നൗഷൂദ് കുത്തി കൊലപ്പെടുത്തിയത്. രേഷ്മയുമായി പ്രതി പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണ്. ഇരുവരും മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. മുറിയില്‍ വച്ചുണ്ടായ വാക്കു തന്നെ ഇടയിലാണ് യുവാവ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

Exit mobile version