ഹെല്‍മറ്റ് ഇല്ലെന്ന് എഐ ക്യാമറ കണ്ടെത്തല്‍, ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് നോട്ടീസ്, അച്ഛനെ അറസ്റ്റ് ചെയ്‌തോട്ടെ അല്ലാതെന്ത് ചെയ്യുമെന്ന് മകന്‍

പാലക്കാട്: ഗതാഗത നിയമലംഘനം നടത്തിയതിന് ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ്. പാലക്കാട് സ്വദേശി വിനോദിന്റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. സംഭവം ബന്ധുക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

വിനോദിന്റെ മരിച്ചുപോയ പിതാവ് പാലക്കാട് കാവല്‍പ്പാട് സ്വദേശി ചന്ദ്രശേഖരന്‍ ഓടിച്ച ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാരിക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എ ഐ ക്യാമറ കണ്ടെത്തിയിരിക്കുന്നത്.ഒന്നര വര്‍ഷം മുമ്പായിരുന്നു എണ്‍പത്തിയൊമ്പതുകാരനായ അദ്ദേഹം മരിച്ചത്.

also read: സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ബിഗ് സല്യൂട്ട്: നല്ല മാതൃകയുമായി എംവിഡി

മരിക്കുന്നതിന് ഏഴ് മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്സ് ബാധിച്ച് കിടപ്പിലായിരുന്നു. അന്ന് മുതല്‍ വാഹനം പഞ്ചറായിക്കിടക്കുകയാണ്. ആരും പുറത്ത് പോലും എടുത്തിട്ടില്ലെന്നാണ് മക്കള്‍ പറയുന്നത്.

ഈ വാഹനത്തിനണ് പിഴയിട്ടതായി മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുന്നത്. ചന്ദ്രശേഖരന്റെ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സംഭവം. ‘ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി വാഹനം പുറത്തേക്കെടുത്തിട്ടില്ല. ഇനി അവര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും’- വിനോദ് പറയുന്നു.

Exit mobile version